Wednesday, July 23, 2008

അക്ഷരച്ചിത മുരുകന്‍ കാട്ടാക്കട

അക്ഷരച്ചിത
മുരുകന്‍ കാട്ടാക്കട


പുസ്തകസമിതി അലങ്കരിക്കാം;
അക്ഷരച്ചിതയിലെ തീ കാഞ്ഞ്
പുതിയ പുസ്തക രചന തുടങ്ങാം;
പാഠം ഒന്ന്; പഴഞ്ചൊല്ല്.

അമ്മക്ക് കെട്ടിപ്പിടി സായൂജ്യം,
മാധവന് ചുറ്റിക്കളി സന്തോഷം
യോഹന്നാന് നാക്കു ദൈവം
കുമ്പസാരക്കൂട് കീശ,
പൂക്കാത്ത മൂസക്ക് താങ്ങ് തങ്ങള്‍!

അപ്പോഴും പുസ്തകച്ചിതയില്‍ക്കിടന്ന്;
പാടുന്നത്-
കുഞ്ഞുണ്ണിയും കുട്ടികളും,
കരയുന്നത്,
ഗുജറാത്തിലെ പെണ്ണ്,
പ്രാര്‍ത്ഥിക്കുന്നത്
കാശ്മീരി പണ്ഡിറ്റ്,
പുകയുന്നത് ബാബറിയിലെ പള്ളി.


(കടപ്പാട്: കലാകൌമുദി)
അക്ഷരങ്ങള്‍ മറയുകയാണ്..
ഇനി ജീവനില്ല...
മതം മാത്രം...
ഇനി ശാസ്ത്രമില്ല
മതം മാത്രം....
ഇനി മതനിരപേക്ഷതയില്ല
മതം മാത്രം.......
ഇനി സത്യമില്ല
മതം മാത്രം..........


No comments: